
ലക്‌നൗ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചു എവെന്നാരോപിച്ച് ഉദയ്പൂരില്‍ നിന്നുള്ള തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിലിഭിത്തിലെ സ്‌കൂളുമായി ബന്ധം. ഇതേത്തുടര്‍ന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിലിഭിത്തില്‍ ദവത്ത്- ഇ- ഇസ്ലാമി നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി ആരംഭിച്ചു. പിലിഭിത്തില്‍ ദവത്ത്- ഇ- ഇസ്ലാമി നടത്തുന്ന എല്ലാ സ്‌കൂളുകളും ഭരണകൂടം അടച്ചുപൂട്ടി. കേസുമായി ബന്ധപ്പെട്ട് ദവത്ത്- ഇ- ഇസ്ലാമി എന്ന സംഘടനയെ പിലിബിത്ത് ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാനിലെ കറാച്ചിയിലാണ് ദവത്ത്- ഇ- ഇസ്ലാമിയുടെ ആസ്ഥാനം, കനയ്യ ലാലിൻ്റെ കൊലയാളികള്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ ഉടനീളമുള്ള സംഭാവനപ്പെട്ടികള്‍ ഉപയോഗിച്ച് സംഘടന ഫണ്ട് ശേഖരിക്കുന്നതായും കണ്ടെത്തി. നഗരത്തിലെ വിവിധ കടകളില്‍ സ്ഥാപിച്ചിരുന്ന നൂറുകണക്കിന് സംഭാവന പെട്ടികള്‍ ഇപ്പോള്‍ നീക്കം ചെയ്തു. ഈ പെട്ടികള്‍ വഴി പിരിച്ചെടുത്ത പണം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിച്ചതായി സംശയിക്കുന്നു.
