
സംസ്ഥാനങ്ങളുടെ കടമെടുപ്പ് അധികാരത്തിന്മേല്‍ ഏർപ്പെടുത്തിയിരിക്കുന്ന പരിധി ചോദ്യം ചെയ്‌തുള്ള കേസ് പരിഗണിക്കവെ, കേന്ദ്രവുമായുള്ള പ്രശ്‌നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്‌ച കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി കേന്ദ്ര ധനമന്ത്രിയെ കണ്ട് ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ശുപാർശ ചെയ്‌തു.

സംസ്ഥാനങ്ങളുടെ അനിയന്ത്രിതമായ കടമെടുപ്പിൻ്റെ അപകട സാധ്യതയെ കുറിച്ചും രാജ്യത്തിൻ്റെ മൊത്തത്തിലുള്ള ക്രെഡിറ്റ് റേറ്റിംഗില്‍ അതിൻ്റെ സ്വാധീനത്തെ കുറിച്ചും കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിൻ്റെ ധനസമാഹരണത്തിന് “നിരവധി വിള്ളലുകള്‍” ഉണ്ടെന്ന് കണ്ടെത്തി, സംസ്ഥാനത്തിൻ്റെ കടമെടുക്കല്‍ ശേഷിയില്‍ ഏർപ്പെടുത്തിയിരിക്കുന്ന പരിധികളുടെ വിഷയത്തില്‍ കേന്ദ്രം പറഞ്ഞു.
