
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാതല സാങ്കേതിക സമിതി ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാസർകോട് വികസന പാക്കേജ് ജില്ലാതല സാങ്കേതിക കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത് .
ഹോസ്ദുര്‍ഗ് ഫിഷ്‌ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് 1.58 കോടി രൂപയ്ക്കും, കാസര്‍കോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് 3.96 കോടി രൂപയ്ക്കും, ബദിയഡുക്ക പഞ്ചായത്തിലെ ഉറുമിത്തോട് നീര്‍ത്തടമേഖലയില്‍ നെടുഗാള വാര്‍ഷെഡ് പദ്ധതിക്ക് 49.34 ലക്ഷം രൂപയ്ക്കും, എന്‍മകജെ പഞ്ചായത്തിലെ പത്തടുക്ക വിസിബി നിര്‍മ്മാണത്തിന് 1.09 കോടി രൂപയ്ക്കും, ആയംകടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് 3.56 കോടി രൂപയ്ക്കും, മംഗല്‍പ്പാടി പഞ്ചായത്തിലെ സ്വര്‍ണഗിരി പുഴയ്ക്ക് കുറുകെ കുബനൂര്‍ വിസിബി കം ബ്രിഡ്ജ് പുനര്‍ നിര്‍മ്മാണത്തിന് 1.36 കോടി രൂപയ്ക്കും, വലിയപറമ്പ എഫ്. എച്ച്. സി അടിസ്ഥാന സൗകര്യ വികസനത്തിന് 1.58 കോടി രൂപയ്ക്കും, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ മധുവാഹിനി പുഴയ്ക്ക് കുറുകെ കോ’കുഞ്ചെ അണക്കെട്ട് നവീകരണത്തിന് 2.34 കോടി രൂപയ്ക്കും സാങ്കേതികാനുമതി നല്‍കി.

നിലവില്‍ ഹോസ്ദുര്‍ഗ്ഗിലെ മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്ധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ഇല്ലാത്തതിനാല്‍ അജാനൂര്‍, തൈക്കടപ്പുറം എീ ഫിഷ് ലാന്റിംഗ് സെന്ററുകളെയാണ് ആശ്രയിക്കുത്. 500 ഓളം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായകമാകു ഫിഷ്‌ലാന്റിംഗ് സെന്റര്‍ സാധ്യമായാല്‍ ജനങ്ങളുടെ വളരെ നാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുത്. 3.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച കാസർകോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ബദിയഡുക്ക പഞ്ചായത്തിലെ നെടുഗള പ്രദേശത്തെ ജനങ്ങള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും താത്ക്കാലിക ബണ്ട് നിര്‍മ്മിച്ചാണ് വേനല്‍ക്കാലത്ത് ജലം ശേഖരിച്ചു പോരുന്നത്. നെടുഗള വാ’ര്‍ഷെഡ് പദ്ധതി നടപ്പാക്കുതിലൂടെ ടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലസേചനത്തിനുളള പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും. എന്‍മകജെ പഞ്ചായത്തിലെ പഡ്രെ വില്ലേജില്‍ പത്തടുക്ക വി.സി.ബി നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിക്കുന്നതിലൂടെ മേല്‍ പ്രദേശത്ത് മഴ അവസാനിച്ച് ദിവസങ്ങള്‍ക്കുളളില്‍ ജലക്ഷാമത്തിൻ്റെ പിടിയില്‍ അകപ്പെടു സാഹചര്യം ഒരു പരിധിവരെ കുറക്കാന്‍ സാധിക്കും.
14 കോടി രൂപ ചിലവില്‍ കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആയംകടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുമായി ഡ്രൈനേജ് നിര്‍മ്മാണത്തിനുമായി 3.56 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. 2.5 കി.മീ നീളമുള്ള റോഡില്‍ 798 മീ നീളം അപകടാവസ്ഥയിലാണ് ഉള്ളത്. ആയംകടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ആയംകടവ് പാലത്തിൻ്റെ പൂര്‍ണ്ണതോതിലുള്ള ഉപയോഗം ജനങ്ങള്‍ക്ക് ലഭ്യമാകുകയുള്ളു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കുബനൂര്‍ വിസിബി കം ബ്രിഡ്ജ് നിലവില്‍ തകർന്നു വീണതിനാല്‍ വി.സി.ബി കം ബ്രിഡ്ജ് പുനര്‍നിര്‍മ്മിക്കണമെ് പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ട പ്രകാരമാണ് പുനര്‍നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കിയത്.
കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി വലിയപറമ്പ എഫ് .എച്ച്. സി ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി 1.58 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നല്‍കി. കാലപഴക്കം ചെന്ന നിലവിലെ എഫ്എച്ച്‌സി കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വലിയപറമ്പ എഫ്. എച്ച് .സി ക്ക് സ്‌പെഷ്യല്‍ ‘ോക്ക് നിര്‍മ്മാണം പൊതു ജനങ്ങള്‍ വളരെ കാലമായി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മധുവാഹിനി പുഴയ്ക്ക് കുറുകെ കോ’കുഞ്ചെ അണക്കെട്ട് നവീകരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം 2.34 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കി.. മേല്‍ പദ്ധതികള്‍ ഉടന്‍ ടെണ്ടര്‍ ചെയത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ .പി രാജമോഹന്‍ അറിയിച്ചു.
