കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; കെ സുധാകരൻ പുറത്ത്, കണ്ണൂരിൽ അഡ്വ. ടി.ഒ മോഹനൻ; ഉദുമയിൽ കെ. നീലകണ്ഠൻ; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; കെ സുധാകരൻ പുറത്ത്, കണ്ണൂരിൽ അഡ്വ. ടി.ഒ മോഹനൻ; ഉദുമയിൽ കെ. നീലകണ്ഠൻ; കൂടുതൽ അറിയാം..

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തുവിട്ടത്. കണ്ണൂരിൽ കെ സുധാകരൻ ഇല്ല. പകരം അഡ്വ. ടി.ഒ മോഹനൻ. ഉദുമയിൽ കെ. നീലകണ്ഠൻ, തൃക്കരിപ്പൂർ: സന്ദീപ് വാര്യർ. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകൽ ഇടം പിടിച്ചു.

മണ്ഡലങ്ങളും സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങളും:

  • ഉദുമ: കെ. നീലകണ്ഠൻ
  • തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
  • കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
  • കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
  • മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
  • പട്ടാമ്പി: ടി.പി. ഷാജി
  • ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
  • കുന്നംകുളം: അജയ് മോഹൻ
  • വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
  • പെരുമ്പാവൂർ: മനോജ് മൂത്തേടൻ
  • വൈപ്പിൻ: ടോണി ചമ്മണി
  • കൊച്ചി: മുഹമ്മദ് ഷിയാസ്
  • തൃപ്പൂണിത്തുറ: ദീപക് ജോയ്
  • ദേവികുളം (SC): എഫ്. രാജ
  • ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
  • ഇടുക്കി: റോയ് കെ. പൗലോസ്
  • പീരുമേട്: അഡ്വ. സിറിയക് തോമസ്
  • ഏറ്റുമാനൂർ: നാട്ടകം സുരേഷ്
  • കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
  • പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
  • ആലപ്പുഴ: എ.ഡി. തോമസ്
  • കായംകുളം: എം. ലിജു
  • ചെങ്ങന്നൂർ: എബി കുര്യാക്കോസ്
  • റാന്നി: പഴകുളം മധു
  • ആറന്മുള: അബിൻ വർക്കി
  • കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
  • അടൂർ (SC): അഡ്വ. ശാന്തകുമാർ
  • ചടയമംഗലം: എം.എം. നസീർ
  • വർക്കല: വർക്കല കഹാർ
  • നെടുമങ്ങാട്: മീനങ്കൽ കുമാർ
  • വാമനപുരം: സുധീർഷാ പാലോട്
  • കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
  • നേമം: കെ.എസ്. ശബരീനാഥൻ
  • അരുവിക്കര: വി.എസ്. ശിവകുമാർ
  • പാറശ്ശാല: നെയ്യാറ്റിൻകര സനൽ
  • കാട്ടാക്കട: എം.ആർ. ബൈജു
  • നെയ്യാറ്റിൻകര: എൻ. ശക്തൻ

പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് ഈ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതെന്ന് എ.ഐ.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

0Shares