
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിരോധം തീര്‍ക്കാനാണ് യു. ഡി. എഫ് ശ്രമം. ഇതില്‍ സര്‍ക്കാരിനെതിരെയും എൽ.ഡി.എഫിനെതിരേയും അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും.
സഭക്കുള്ളില്‍ തന്നെ സര്‍ക്കാരിനേയും സ്പീക്കറേയും പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. യു. ഡി. എഫ് കൺവീനർ ബെന്നി ബെഹ്നാൻ ഇന്ന് സംസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിനെതിരേയും സ്പീക്കര്‍ക്കെതിരേയും അവിശ്വാസം കൊണ്ട് വരാനാണ് ശ്രമം. സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനസര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നത്.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് എന്‍. ഐ. എ അറസ്റ്റ് ചെയ്ത ഒരു പ്രതിയുമായി സ്പീക്കര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തുന്നതെന്ന് ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമായി ബന്ധപ്പെട്ടുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തിനിറങ്ങുന്നതെന്നും ബെന്നി ബെഹ്നാന്‍ അറിയിച്ചു.
