ബ്രസീൽ അഞ്ചുതവണ, ജർമനിയും ഇറ്റലിയും നാലുതവണ; ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ, കണക്കുകൾ ഇങ്ങനെ

You are currently viewing ബ്രസീൽ അഞ്ചുതവണ, ജർമനിയും ഇറ്റലിയും നാലുതവണ; ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ടീമുകൾ, കണക്കുകൾ ഇങ്ങനെ

1930 -ൽ ഉറുഗ്വേ ആദ്യമായി ഫിഫ ലോകകപ്പ് ഉയർത്തി, തുടർന്ന് 1934 എഡിഷനിൽ മാനേജർ വിട്ടോറിയോ പോസോയുടെ നേതൃത്വത്തിന് കീഴിൽ ഇറ്റലി വിജയിച്ചു. 1938 -ൽ ഇറ്റലി കിരീടം നിലനിർത്തി, 1950 -ൽ ഉറുഗ്വേ രണ്ടാം ട്രോഫി കരസ്ഥമാക്കുന്നതിന് മുമ്പ് ലോക മഹായുദ്ധം കാരണം നടപടികൾ തടസ്സപ്പെട്ടു. 1954 -ൽ ജർമ്മനി തങ്ങളുടെ ആദ്യത്തെ ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കി, ‘മിറക്കിൾ ഓഫ് ബേൺ’ ഫൈനലിന് പേരുകേട്ട, ബ്രസീൽ അവരുടെ ആദ്യ കിരീടം നേടുന്നത് അതിനും നാലുവർഷത്തിന് ശേഷം.

1962 -ൽ രണ്ടാം ലോകകപ്പ് നേടുന്ന മൂന്നാമത്തെ രാജ്യവും കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമുമായി ബ്രസീൽ മാറി.

നാല് വർഷത്തിന് ശേഷം ഇംഗ്ലണ്ട് നായകൻ ബോബി മൂറിൻ്റെ നേതൃത്വത്തിൽ സ്വന്തം മണ്ണിൽ ഇതുവരെയുള്ള തങ്ങളുടെ ഏക ഫിഫ ലോകകപ്പ് നേടി. 1970-ൽ ബ്രസീൽ തങ്ങളുടെ മൂന്നാം കിരീടം നേടി, തുടർന്ന് 1974 -ൽ ഇതിഹാസ താരം ഫ്രാൻസ് ബെക്കൻബൗർ നയിച്ച പശ്ചിമ ജർമ്മനിയുടെ വിജയം.

1982-ൽ ഇറ്റലി മൂന്നാം ലോകകപ്പ് ട്രോഫി സ്വന്തമാക്കുന്നതിന് മുമ്പ് 1978 -ൽ അർജന്റീന തങ്ങളുടെ ആദ്യ ലോകകപ്പ് ആതിഥേയത്വം വഹിക്കുകയും വിജയിക്കുകയും ചെയ്തത് പൗലോ റോസിയുടെ പ്രകടനത്തിലൂടെ. 1986 -ലെ പതിപ്പിൽ ഡിഗോ മറഡോണ അർജന്റീനയെ അവരുടെ രണ്ടാം ലോക കപ്പ് കിരീടത്തിലേക്ക് നയിച്ചു, മറഡോണയുടെ ലോകകപ്പ് എന്നായിരുന്നു അറിയപ്പെട്ടത്. നാല് വർഷത്തിന് ശേഷം ജർമ്മനി മൂന്നാം കിരീടം നേടി.

1994 -ലെ ഫിഫ ലോകകപ്പിൽ ബ്രസീൽ നാലാം തവണ ചാംപ്യന്മാരായി. 1998 -ൽ സിനദീൻ സിദാൻ ഫ്രാൻസിനെ കന്നി ലോകകപ്പ്കിരീടത്തിലേക്ക് നയിച്ചു. 2002 -ൽ അഞ്ചാം ലോകകപ്പ് കിരീടം നേടുന്ന ആദ്യത്തെയും ഏക രാജ്യവുമായി ബ്രസീൽ മാറി.

ഫ്രഞ്ചുതാരം സിനദീൻ സിദാനും ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയും ഉൾപ്പെട്ട ഹെഡ്ബട്ട് സംഭവത്തിന് പേരുകേട്ട ഫൈനലിൽ 2006 -ൽ ഇറ്റലി തങ്ങളുടെ നാലാമത്തെ കിരീടം നേടി.

2010 -ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ സ്പെയിൻ തങ്ങളുടെ ആദ്യ കിരീട നേട്ടത്തിലേക്ക് കുതിച്ചു, തുടർന്ന് 2014 -ൽ ജർമ്മനിയുടെ അവിശ്വസനീയമായ കിരീട നേട്ടം, സെമിഫൈനലിൽ ആതിഥേയരായ ബ്രസീലിനെ 7-1 ന് പരാജയപ്പെടുത്തി. നിലവിലെ ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസ് 2018 -ൽ പാരീസിലേക്ക് കൊതിപ്പിക്കുന്ന ട്രോഫി തിരികെ കൊണ്ടുവന്നു, കെലിയൻ എംബാപ്പെയുടെ ഒരു തകർപ്പൻ പ്രകടനമായിരുന്നു കിരീട നേട്ടത്തിലേക്ക് അവരെ നയിച്ചത്.

0Shares