
2022 ഖത്തർ ലോകകപ്പിൻ്റെ രണ്ടാം ദിനത്തിലെ ആദ്യമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിന് ആദ്യ പകുതിയാകും മുമ്പേ മൂന്ന് ഗോളുകളുടെ മുൻതൂക്കം.കളിയുടെ 35-ാം നിമിറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ജൂഡ് ബെല്ലിംഗ്ഹാം ആണ് ആദ്യ ഗോൾ നേടിയത്. ഇംഗ്ലണ്ടിൻ്റെ പ്രതിരോധ നിര താരം ലൂക്ക് ഷായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയിൻ നൽകിയ മനോഹര പാസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു റഹീം സ്റ്റെർളിങ്.

മത്സരത്തിൻ്റെ ആരംഭത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ സമർത്ഥമായി തടഞ്ഞ ഇറാൻ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഈ മൂന്ന് ഗോളുകളും. അവസാനം വിവരം ലഭിക്കുമ്പോൾ ജാക്ക് ഗ്രീലിഷിൻ്റെ തകർപ്പൻ പ്രയത്‌നത്തിൽ ഇംഗ്ലണ്ട് ഇറാനെ 6-1 ന് മുന്നിലെത്തിച്ചു. കല്ലം വിൽസൺ നൽകിയ പാസ് ഗ്രീലിഷ് നന്നായി ഉപയോഗിക്കുകയും അത് മനോഹരമായി വലയിലേക്ക് ഇടുകയും ചെയ്തു.
