ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സഹകരണ മേഖലകളിലുണ്ടായ പ്രശ്‌നം അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

അതേ സമയം സഹകരണബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിംങ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമില്ലാത്തതാണ് അവയെ ഒഴിച്ചു നിര്‍ത്താന്‍ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയിൽ അറിയിച്ചത്.
