
മുളിയാർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുത്തഴിഞ്ഞതായി ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി മുളിയാർ സി.എച്ച്.സിക്ക് മുമ്പിൽ ധർണ്ണ നടത്തി. നിത്യേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് മരുന്നുകളോ, ഇഞ്ചക്ഷനുകളോ ലഭ്യമല്ല.
പല മരുന്നുകളും നീതി മെഡിക്കൽ സ്റ്റോറിലേക്ക് എഴുതി നൽകുകയാണ്.

ഇത് വഴി ഇടതുപക്ഷ സഹകരണ സ്ഥാപനമായ നീതി മെഡിക്കൽ സ്റ്റോറിനെ സഹായിക്കുകയാണ്
കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട മെഡിക്കൽ ഓഫീസർ കൃത്യമായി ഓഫീസി ലെത്താതെകൃത്യവിലോപം കാണിക്കുകയാണ്. വിവിധ സെർട്ടിഫി ഫിക്കറ്റുകൾക്ക് ചെന്നാൽ മെഡിക്കൽ ഓഫീസർ ആവശ്യക്കാരെ ആട്ടി ഓടിച്ച്ദ്രോഹിക്കുകയാണെന്നും ക്വാറൻ്റയിനിൽ കഴിയുന്നവരെ കുറിച്ച് കൃത്യമായ വിവരം സൂക്ഷിക്കുന്നതിലും, അവർക്ക് ആശ്വാസം പകരുന്നതിലും അശ്രദ്ധരാണ് എന്നും സംഘടന ആരോപിച്ചു.

കോവിഡ് -19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വാറൻ്റെയിനിൽ കഴിയുന്നവർക്ക് പോലും യാതൊരു വിധ ചികിൽസയോ ,നിർദ്ദേശമോ നൽകുന്നില്ല എന്ന് യൂത്ത് ലീഗ് സമരത്തിൽ കുറ്റപ്പെടുത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ബി.എം.അഷ്റഫ്, മണ്ഡലം ട്രഷറർ ഖാദർ ആലൂർ, അബ്ബാസ്കൊളച്ചെപ്പ്, കെ.മുഹമ്മദ്കുഞ്ഞി, ബി.എം. ഹാരിസ് ബോവിക്കാനം, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, ഷെരീഫ് ചാൽക്കര,അശ്ഫാദ് ബോവിക്കാനം,റംഷീദ് ബാലനടുക്കം,ആപ്പു ബാവിക്കര എന്നിവര്‍ നേതൃത്വം നൽകി.