ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി, വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാകില്ല

You are currently viewing ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധം; അസാധുവാക്കി സുപ്രീംകോടതി, വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാകില്ല

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി വിധി ഉണ്ടായത്‌. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.

2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെണ്ടിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്‌ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്‌താണ് പദ്ധതി നടപ്പാക്കിയത്.

Courtesy: India Today

സ്റ്റേറ്റ് ബേങ്കിൻ്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി.

ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സി.പി.ഐ.എം അടക്കമുള്ളവരാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി സുപ്രീംകോടതി നടത്തിയത്.

0Shares