പെട്ടെന്ന് തളര്‍ന്നുവീഴൽ; ആന്ധ്രായിലെ അജ്ഞാതരോഗത്തിന് കാരണം കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing പെട്ടെന്ന് തളര്‍ന്നുവീഴൽ; ആന്ധ്രായിലെ അജ്ഞാതരോഗത്തിന് കാരണം കണ്ടെത്തി

ആന്ധ്രാപ്രദേശിലെ എലുരുവില്‍ കണ്ടെത്തിയ അജ്ഞാതരോഗത്തിന് കാരണം കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണെന്ന് പ്രാഥമിക കണ്ടെത്തല്‍. നിക്കല്‍, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് വെള്ളത്തിലും പാലിലും കണ്ടെത്തിയത്.

ഡല്‍ഹിയിലെ എയിംസില്‍ നിന്നുളള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് എലുരുവില്‍ എത്തി പരിശോധന നടത്തിയത്. ഇവരുടെ റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. കേന്ദ്രആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ പുറമേ ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവില്‍ എത്തിയിരുന്നു.

വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ രോഗികളുടെ ശരീരത്തിലും പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിലും കൂടിയ അളവില്‍ ലോഹത്തിന്‍റെ അംശം കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അതിലെ ഫലം കൂടി അറിഞ്ഞാല്‍ മാത്രമേ അന്തിമനിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച മുതലാണ് എലുരുവിലെ നഗരമേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്.

ആളുകള്‍ പെട്ടെന്ന് തളര്‍ന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുകയായിരുന്നു. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് കൂടുതല്‍ പേരും ആശുപത്രിയില്‍ ചികിത്സ തേടിയത്.

0Shares