
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ആളുകളുടെ ഇഷ്ട ബ്രാൻഡ് ആയ ജവാന്‍ പ്രീമിയം ബ്രാന്‍ഡ് അവതരിപ്പിക്കും. ‘ജവാന്‍ പ്രീമിയം’ എന്ന പേരില്‍ പുതിയ ഉത്പന്നം വിപണിയിലെത്തിക്കാനാണ് ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡിൻ്റെ (ടി. എസ്. സി എല്‍) ലക്ഷ്യം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മദ്യമാണ് ജവാന്‍ റം. സംസ്ഥാനത്ത് ജവാൻ്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉത്പാദനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും പ്രീമിയം ബ്രാന്‍ഡ് പുറത്തിറക്കുന്നതിന്റേയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടി. എസ്. സി. എല്‍ നവീകരിക്കും.
കേരള സര്‍ക്കാര്‍ നടത്തുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ 3.5 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ നവീകരണ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മദ്യബ്രാന്‍ഡ് ആണെങ്കിലും ഔട്ട്‌ലെറ്റുകളിലെ ആവശ്യത്തിനനുസരിച്ച് ജവാന്‍ റം വിതരണത്തിനായി ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കണക്കിലെടുത്താണ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍ ലിമിറ്റഡില്‍ നിലവില്‍ 4 ലൈനുകളിലായി 8000 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉത്പ്പാദിപ്പിക്കുന്നത്.

നവീകരണം കഴിയുന്നതോടെ ഇത് പ്രതിദിനം 15000 കെയ്‌സ് ആക്കി വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് പലപ്പോഴും ജവാന്‍ മദ്യം ലഭിക്കുന്നില്ലെന്ന പരാതി ഇതോടെ പരിഹരിക്കാനാകും. തിരുവല്ലയിലെ ഫാക്ടറി നവീകരണത്തിന് ശേഷമാകും ‘ജവാന്‍ പ്രീമിയം’ എന്ന ബ്രാന്‍ഡ് കൂടി പുറത്തിറക്കുക.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാക്ടറിയില്‍ നിന്ന് ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുന്നതിലെ സ്ഥിരതയാണ് ജവാൻ്റെ ജനപ്രീതിക്ക് പ്രധാന കാരണം
