
ലോക്ക് ഡൗണില്‍ സിനിമയില്ല.ചിത്രീകരണമില്ല.ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസവേതനക്കാരെയാണ്. അവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നയന്‍ താര. ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് നയന്‍താരയുടെ സംഭവന.ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് നയന്‍താര രൂപ കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി അഭിനേതാക്കളും നിർമ്മാതാക്കളും ദിവസ വേതനക്കാരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ അരി ബാഗുകളും മറ്റ് അവശ്യ വസ്തുക്കളും നൽകിയിട്ടുണ്ട്. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ഏപ്രിൽ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകൾ നിർത്തിവച്ചിരിക്കുകയാണ്. നേരത്തേ നടൻ പ്രകാശ് രാജ് സഹപ്രവർത്തകർക്ക് മെയ് മാസം മുതലുള്ള ശമ്പളം മുൻകൂറായി നൽകിയിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
