കാണുന്നവര്‍ക്ക് എല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലം സി.പി.എം നേരിടുന്നുവെന്ന് എം.വി ഗോവിന്ദന്‍, അംഗങ്ങൾ പ്രത്യയ ശാസ്ത്ര യോഗ്യത ജീവിതത്തില്‍ ഉണ്ടാക്കണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കാണുന്നവര്‍ക്ക് എല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലം സി.പി.എം നേരിടുന്നുവെന്ന് എം.വി ഗോവിന്ദന്‍, അംഗങ്ങൾ പ്രത്യയ ശാസ്ത്ര യോഗ്യത ജീവിതത്തില്‍ ഉണ്ടാക്കണം

കൃത്യമായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്‍റെ ദൂഷ്യഫലമാണ് പാർട്ടി നേരിടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത്തരക്കാര്‍ സി.പി.എം പ്രത്യയ ശാസ്ത്രത്തിന്‍റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ആരംഭിച്ച ഇ.എം.എസ് പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിലരെ പാര്‍ട്ടി മെമ്പര്‍മാരാക്കുന്നു, ചിലരെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും. എന്നാല്‍ യാതൊരു പ്രത്യയശാസ്ത്ര യോഗ്യതയും ഇവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല. എന്നിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാകുകയാണ്. ശുദ്ധ അസംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവര്‍ വഴുതി മാറുന്നുണ്ടെന്ന് എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

മാര്‍കിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയ ശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ബോധവും വേണം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെകുറിച്ച് ബോധ്യം ഉണ്ടാകണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവര്‍ത്തനത്തിൽഏര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍കിസ്റ്റ് ആകാന്‍ തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇരട്ട നരബലിക്കേസ് പ്രതി ഭവഗവൽ സിങ്ങ് സി.പി.എം പ്രവര്‍ത്തകനാണെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ ആയിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പരോക്ഷ വിമർശനം ഉണ്ടായത്. അതിനാൽ താഴെ ബ്രാഞ്ച് ഘടകം മുതൽ ഏറ്റവും ഉയർന്ന തലം വരെയുള്ള പാർട്ടി അംഗങ്ങൾ നിരന്തരം പഠിച്ചു കൊണ്ടിരിക്കണം. എല്ലാം തികഞ്ഞവരായി മനുഷ്യരിൽ ആരും തന്നെ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

0Shares