സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന രീതിയിൽ; മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലി പുതിയ വിവാദം

  • Post category:news
  • Reading time:1 min read
You are currently viewing സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന രീതിയിൽ;  മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളെച്ചൊല്ലി പുതിയ വിവാദം

പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ ചൊല്ലി വൻ വിവാദം. പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായാണ് അശോകസ്തംഭം നിർമിച്ചത്. ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന വാദം നിലനിൽക്കെ അതിൻ്റെ രൂപകല്‍പന സംബന്ധിച്ചും വിമര്‍ശനങ്ങളുമായി നിരവധി പേർ രംഗത്ത് വന്നു.

അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ്. ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നാണ് ആര്‍.ജെ.ഡി വിമര്‍ശിച്ചത്.

ഓരോ ചിഹ്നവും ഒരോ മനുഷ്യൻ്റെ ചിന്തയെ അടയാളപ്പെടുത്തുന്നു, ചിഹ്നങ്ങള്‍ മനുഷ്യൻ്റെ യഥാര്‍ത്ഥ സ്വഭാവം അറിയിക്കുന്നുവെന്നും ആര്‍.ജെ.ഡി ട്വിറ്റീല്‍ പരിഹസിച്ചു. പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്‌സെ ആണെങ്കിൽ യഥാര്‍ത്ഥ അശോക സ്തംഭം മഹാത്മാ ഗാന്ധിയാണെന്നാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.

0Shares