
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിൻറെൻ്റെ നടപടികളുടെ തുടർച്ചയായി കവരത്തിയിൽ ജില്ലാ ജയിൽ നിർമിക്കാൻ നീക്കം. ഇതിനായി 26 കോടി രൂപയുടെ ടെണ്ടർ ക്ഷണിച്ചു. കവരത്തി ദ്വീപിന്റെൻ്റെ തെക്കുഭാഗത്തായാണ് പുതിയ ജയിൽ നിർമിക്കുക.

നവംബർ 8ആം തീയതിയാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി. എന്നാൽ ജയിൽ നിർമിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിൻ്റെ ഉടമകൾ പോലും ഇ ടെണ്ടർ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് സംഭവം അറിയുന്നത്. നിലവിൽ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. എന്നാൽ ഇവിടെ പോലും കുറ്റവാളികളില്ല. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേർന്നും ചെറിയ തടവറകളുണ്ട്. അതിനിടെയാണ് കൂറ്റൻ ജയിൽ നിർമാണം.
