എക്‌സാലോജിക് കേസ് മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബി.ജെ.പി ശ്രമം: എം.വി ഗോവിന്ദൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing എക്‌സാലോജിക് കേസ് മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബി.ജെ.പി ശ്രമം: എം.വി ഗോവിന്ദൻ

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എയിംസ് പോലുള്ള വികസന പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിൻ്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ബി.ജെ.പി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എം.എൽ.എ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്‌ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എം.എൽ.എ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും അത് പിന്നീട് യു.ഡി.എഫ് ഏറ്റെടുക്കുന്ന കാഴ്‌ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

0Shares