
ന്യുമോണിയ, സെപ്‌റ്റിസീമിയ രോഗികൾക്ക് ഐ.സി.യുവിൽ ചികിത്സിക്കാൻ കാർബപെനെം എന്ന മരുന്ന് ആണ് നൽകുന്നത്. ഇത് വളരെ ശക്തമായ ഒരു ആന്റിബയോട്ടിക്കാണ്. എന്നാൽ ഇന്ത്യയിലെ പല രോഗികളിലും ഇത് പ്രവർത്തിക്കുന്നില്ലെന്ന് പുതിയ റിപ്പോർട്ട്.
ഉപയോഗശൂന്യമാണെന്ന് തെളിയിക്കുന്ന ഒരേയൊരു മരുന്ന് കാർബപെനെം മാത്രമല്ല. പല ബാക്ടീരിയ അണുബാധകളിലും, മിനോസൈക്ലിൻ, എറിതോമൈസിൻ, ക്ലിൻഡാമൈസിൻ തുടങ്ങിയ പല മരുന്നുകളും പല രോഗികളിലും പ്രവർത്തിക്കുന്നില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡികൽ റിസർച് (ICMR) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
മരുന്നുകൾക്കെതിരെ ബാക്ടീരിയയുടെ പ്രതിരോധം വർധിക്കുന്നതിന് നിരവധി കാരണങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണമില്ലാതെ പ്രധാന ആൻറിബയോട്ടിക്കുകൾ നൽകുന്നത്, യുക്തിസഹമായ അളവും രീതികളും ഇതിൽ ഉൾപെടുന്നു. ആന്റി-മൈക്രോബയൽ റെസിസ്റ്റൻസ് (MAR) എന്ന് പേരിട്ടിരിക്കുന്ന ഐ.സി.എം.ആറിൻ്റെ അഞ്ചാമത്തെ റിപ്പോർട്ടാണിത്.

2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ രാജ്യത്തുടനീളമുള്ള ഐ.സി.എം.ആറിൻ്റെ നെറ്റ്‌വർക് ആശുപത്രികളിൽ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. മരുന്നുകളോട് പ്രതിരോധശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആറ് രോഗകാരികളായ (രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കൾ) ഗ്രൂപ്പുകളെ പഠനത്തിൽ കണ്ടെത്തി.ജീനോം സീക്വൻസിംഗും ജനിതക സവിശേഷതകളും ഉപയോഗിച്ചാണ് ഈ രോഗകാരികളെ തിരിച്ചറിഞ്ഞത്.
നിലവിലുള്ള മരുന്നുകൾക്കെതിരെ ആന്റിമൈക്രോബയൽ പ്രതിരോധം വർധിക്കുന്നതിനാൽ പല തരത്തിലുള്ള അണുബാധകൾക്കും ചികിത്സ നൽകുന്നത് ബുദ്ധിമുട്ടാണെന്ന് പഠനത്തിൽ പങ്കെടുത്ത ഐ.സി.എം.ആറിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ.കാമിനി വാലിയ പറഞ്ഞു. ആന്റി മൈക്രോബയൽ പ്രതിരോധം ഉടൻ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഒരു പകർച്ചവ്യാധിയുടെ രൂപമെടുത്തേക്കാം. ഈ പ്രതിരോധം ഓരോ വർഷവും അഞ്ച് മുതൽ 10 ശതമാനം വരെ വർധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
