
എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെൽട്രോണിനെതിരായ ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. ഉപകരാർ വിശദാംശങ്ങൾ ധനവകുപ്പ് പരിശോധിച്ചിരുന്നു.

അതിന് ശേഷമാണ് അനുമതി നൽകിയത്. പരാതിയില്‍ കെൽട്രോണിൻ്റെ പേര് ഇല്ല. വിജിലൻസ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിൽ അനൗചിത്വം ഇല്ലെന്നും പി.രാജീവ് പറഞ്ഞു.
വിജിലൻസ് അന്വേഷണം കെൽട്രോണിന് എതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എ.ഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത് മന്ത്രി പറഞ്ഞു.
