
തൃശൂർ: കയ്പമംഗലത്ത് ബി.ജെ.പി – സി.പി.എം സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ സതീശൻ (51) മരിച്ചു; മർദ്ദനത്തിൽ പരുക്കേറ്റ് തൃശൂർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്.
തുടർന്ന് കയ്‌പമംഗലത്ത് നാളെ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
