
കൊടുങ്ങല്ലൂർ: യു. എ. പി. എയോ രാജ്യദ്രോഹമോ ചുമത്താതെ നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്ന കേസിൽ മാത്രം ചുരുക്കി, ബി. ജെ. പി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. അറസ്റ്റിലായ ബി. ജെ. പി നേതാക്കള്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാജീവ്, സഹോദരന് രാഗേഷ്, ഇവരുടെ പിതാവ് ഹര്ഷന്, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില് നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്സ് എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിന് അപ്പുറത്തേക്ക് കേസിൽ അന്വേഷണങ്ങൾ ഉണ്ടായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഭരണ- പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പരാതികളും അന്വേഷണ പരിധിയിൽ കടന്നുവന്നില്ല. നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവർക്ക് പുറമെ ആരും ഉൾപ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
