കൊച്ചി: പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് മാറ്റാത്തത് കാരണം അവ നശിച്ചു പോവുകയാണെന്നും സര്‍ക്കാര്‍ കള്ളക്കടത്തിന് വഴിയൊരുക്കുന്നു വെന്നും പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ രീതിയില്‍ മണല്‍ നയം ഉണ്ടാക്കുമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യവസായി യു.കെ യുസഫിൻ്റെ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
വിധി അനുകൂലമാവുകയാണെങ്കില്‍ വില നാലിലൊന്നായി കുറയുകയും സര്‍ക്കാരിന് 6000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്യും.
