പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന

  • Post category:news
  • Reading time:1 min read
You are currently viewing പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന

കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം വയല കൊശപ്പള്ളി ഭാഗത്ത് വാടകയ്ക്കു താമസിച്ചിരുന്ന പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാടും ഉണ്ട്. സംഭവസമയത്ത് വീട്ടില്‍ ബന്ധുകൂടിയായ ഭിന്നശേഷിക്കാരനായ കുട്ടിയും ഉണ്ടായിരുന്നു എന്നാല്‍ കുട്ടി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. അയല്‍വാസികല്‍ നിരവധി വട്ടം വിളിച്ചിട്ടും കിട്ടാത്തതിനെതുടര്‍ന്ന് വീട്ടില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്. ഭിന്നശേഷിക്കാരനായ കുട്ടിയാണ് സുഹൃത്തിന് വാതില്‍ തുറന്നുകൊടുത്തത്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്വര്‍ണപണിക്കാരനായിരുന്നു സിനോജ്. കടപ്ലാമറ്റം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സൂര്യതേജസും ശിവതേജസും.

0Shares