ചെന്നൈ : തമിഴ് നാട്ടിൽ പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര്‍ മരിച്ചു. 83 പേര്‍ക്ക് പരിക്കേറ്റു. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ജല്ലിക്കെട്ടിനായി തുറന്നുവിട്ട കാള ജനങ്ങള്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

കാളയുടെ കുത്തേറ്റാണ് ജല്ലിക്കെട്ട് കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്. അതേസമയം, മധുരയില്‍ നടക്കുന്ന സമരത്തിനിടയില്‍ പ്രതിഷധക്കാരില്‍ ഒരാള്‍ മരിച്ചു. ജയ്ഹിന്ദ്പുരം സ്വദേശിയായ ചന്ദ്രമോഹന്‍ (48) ആണ് മരിച്ചത്.