കാസർകോട് : ജില്ലയിൽ നിരോധാജ്ഞ പുറപ്പെടുവിച്ച് കളക്ടർ ഉത്തരവിട്ടു. അടുത്ത ഏഴ് ദിവസത്തേക്കാണ് ഉത്തരവ് നിലവിലുണ്ടാവുക. 144 പ്രകാരം
കൂട്ടംകൂടി നിൽക്കൽ , പ്രകടനങ്ങൾ നടത്തൽ , ആയുധം കൈവശം വെക്കൽ തുടങ്ങിയവ നിരോധിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊതുജന ശ്രേദ്ധക്ക് വേണ്ടി നഗരങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അനൗൺസ് നടത്തുകയും ചെയ്തു.

മദ്രസ അധ്യാപകന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു മാര്‍ച്ച് 21 മുതല്‍ 27 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
