ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പത്ത്‌ നെറ്റും റാങ്ക് ലിസ്റ്റില്‍ പേരും; ജോലികിട്ടിയിട്ടേ വിവാഹമുള്ളൂ എന്ന വാശി വിട്ടു; ഇപ്പോള്‍ കുട്ടിക്ക് നാല് വയസ്; ജോലിക്ക് വേണ്ടി വിവാഹം കഴിക്കാതിരിക്കുന്നവരോട് അനുപമയ്ക്ക് പറയാനുള്ളത്..

  • Post category:news
  • Reading time:3 mins read
You are currently viewing ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പത്ത്‌ നെറ്റും റാങ്ക് ലിസ്റ്റില്‍ പേരും; ജോലികിട്ടിയിട്ടേ വിവാഹമുള്ളൂ എന്ന വാശി വിട്ടു; ഇപ്പോള്‍ കുട്ടിക്ക് നാല് വയസ്; ജോലിക്ക് വേണ്ടി വിവാഹം കഴിക്കാതിരിക്കുന്നവരോട് അനുപമയ്ക്ക് പറയാനുള്ളത്..

കൊച്ചി: സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരുട്രന്റ് അടുത്തകാലത്തുണ്ടായിട്ടുണ്ട്. ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുണ്ടെങ്കില്‍ എങ്ങെനെയെങ്കിലും ഒരു ജോലിയില്‍ കയറിയിട്ടേ വിവാഹം കഴിക്കൂവെന്ന്. ഇത് കാരണം പലകുട്ടികളുടെയും വിവാഹം 30ഉം 36 ഉം വയസിലാണ് നടക്കുന്നത്. അതില്‍ ജോലിനേടുന്നവരോ വിരളവും. നിരാശരായാണ് പലരും വിവാഹം കഴിക്കാനൊരുങ്ങുന്നത്. അത്തരം പെണ്‍കുട്ടികള്‍ക്ക് ഒരു ഉത്തരമാണ് അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ്. നാട്ടില്‍ ഒരുപാട് കുട്ടികള്‍ തലകുട്ടിനിന്ന് പരിശ്രമിച്ചട്ടാണ് യു.ജി.സി നെറ്റ് പരീക്ഷയൊന്ന് പാസാകുന്നത്. എന്നാല്‍ എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി. ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു.
ജോലി കിട്ടിയിട്ടേ കെട്ടൂ എന്ന വാശിയിലായിരുന്നു. എന്നാല്‍ ആ ആഗ്രഹം തല്‍കാലം നടക്കില്ലെന്ന് മനസിലായപ്പോള്‍ കല്യാണം കഴിച്ചു. തന്റെ കൊച്ചിന് നാലുവയസ്സും ആയി. എന്നിട്ടും ജോലി കിട്ടിയില്ല. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളാണ് ചുറ്റും. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്ലിസ്റ്റ് വന്നു. എന്നാല്‍ കല്യാണത്തിന്റെ ഇടയില്‍ എല്ലാം മുങ്ങി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. തന്റെ മോഹം സാധിച്ചില്ല, അനുപമയുടെ കുറിപ്പ് വൈറലായി…

ഫേസ്ബുക്ക് പോസ്റ്റിലെ പൂര്‍ണ രൂപം

ഇന്നലെ യുജിസി നെറ്റ് examinte റിസള്‍ട്ട് വന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്‌സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു.
Anupama m nath എന്ന എനിക്ക് english ലിറ്ററേറ്ററില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്‍ക്കുള്ള സ്വപ്നം. പ്ലസ് two സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി english literature എടുത്തു. മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു മനസ്സ് നിറയെ. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്‌മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി., മുസ്ലിം മാനേജ്‌മെന്റില്‍ മുസ്ലിമിന്. ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്‌മെന്റ് ന്റെ തലപ്പത്തെ ഒരാള്‍ എന്നേ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ,ഇപ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘.
22 വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ്. !

അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലെക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ മുുഹ്യ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്‌റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ട് കല്യാണം കഴിക്കു എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.

ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയ്ന്റ്‌മെന്റ് നടത്തി. എഴുനൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്നു ഓര്‍ക്കണം. എന്റെ റാങ്ക് 275.ഈ ലിസ്റ്റില്‍ നിന്നു 300പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയ്ന്റ്‌മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്കുന്നത് ഗവണ്മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും അധ്യാപകരുടെ മെഹമൃ്യ അറിയാമല്ലോ. മാനേജ്‌മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന്‍ എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.

പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയ്ന്റ്‌മെന്റ് നടത്താത്തത്. ഗസ്റ്റ് കള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും മെഹമൃ്യ കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ഹറര എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.
അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ.ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാതെ നില്‍ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസള്‍ട്ട് വന്നു റാങ്ക്‌ലിസ്‌റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റെന്‍ഷന്‍ നേടേണ്ടി വരും.

0Shares