കേരളത്തിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തു; സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തു; സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നിന്നും സി.പി.എം 10 ലക്ഷം യൂ.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തന്നാരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേരളത്തില്‍ ആകെയുള്ള 77 തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇവര്‍ക്കാണ് പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും അധികാരം ഉള്ളത്.

2011ല്‍ വോട്ടര്‍ പട്ടികയിലെ വര്‍ദ്ധനവ് 12.88 ലക്ഷവും 2014 ല്‍ 11.07 ലക്ഷവുമായിരുന്നെന്നും എന്നാല്‍ ഇത് 2019ല്‍ എത്തുമ്പോള്‍ 1.32 ലക്ഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2016 ല്‍ വോട്ടര്‍പട്ടികയില്‍ 2.60കോടിയുണ്ടായിരുന്നു. 2019ല്‍ ഇത് 2.61കോടിയായി.ഈ കാലയളവില്‍ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ തന്നെ കണക്കെന്നും എന്നാല്‍ വോട്ടര്‍പട്ടികയിലെ വര്‍ദ്ധനവ് 1.32ലക്ഷം മാത്രം. വോട്ടര്‍പട്ടികയില്‍ നിന്ന് ക്രമരഹിതമായി പത്തുലക്ഷത്തോളം പേരെ ഒഴിവാക്കിയെന്നതിനാലാണിതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും വാട്ടര്‍പട്ടികയില്‍ നിന്ന് നിയമവിരുദ്ധമായി പേരുകള്‍ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

0Shares