ന്യൂഡല്‍ഹി: മൈക്രോ ചിപ്പും ജിപിഎസും ഘടിപ്പിച്ചാണ് പുതിയ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങിയതെന്ന വാദത്തെ തകര്‍ക്കാന്‍ മതിയായ സുരക്ഷാ സവിശേഷതകള്‍ ഒന്നും തന്നെ ഇല്ലായെന്ന വെളിപ്പെടുത്തല്‍. നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം ലഭിച്ചിട്ടില്ലായെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് . അസാധുവാക്കിയ നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് 2005 ലാണ്. പിന്‍വലിച്ച നോട്ടിലെ സുരക്ഷാ സവിശേഷതകള്‍ മാത്രമാണ് പുതിയ നോട്ടിലും ഉള്ളത്, നോട്ടിലെ സുരക്ഷാ സവിശേഷതകള്‍ മാറ്റണമെങ്കില്‍ ആറു വര്‍ഷമെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.
