
പുതിയ ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും. സർക്കാർ നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി മെയ് 25 ന് അവസാനിക്കും. അതേസമയം, ഇതുവരെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളൊന്നും പുതിയ ചട്ടങ്ങൾ പാലിച്ചിട്ടില്ല.
പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് 2021 ഫെബ്രുവരിയിൽ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംഐടി) സോഷ്യൽ പ്ലാറ്റ്‌ഫോമുകൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു. മെയ് 25ന് സമയപരിധിക്ക് മുമ്പായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച ഒരേയൊരു സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ട്വിറ്ററിന്‍റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ്.
സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇത് ഒരു നിർണായക നിമിഷമാണ്, മെയ് 25 നകം പുതിയ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻ്റർമീഡിയറി എന്ന പദവിയും സംരക്ഷണവും നഷ്ടപ്പെടും. ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാം.
“ഐടി നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കുകയെന്നതും സർക്കാരുമായി കൂടുതൽ ഇടപഴകൽ ആവശ്യമുള്ള ചില വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തുടരുകയുമാണ്. ഐടി നിയമങ്ങൾക്ക് അനുസൃതമായി, പ്രവർത്തന പ്രക്രിയകൾ നടപ്പിലാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്വതന്ത്രമായും സുരക്ഷിതമായും അവിഷ്കാരങ്ങൾ നടത്താനുള്ള ആളുകളുടെ എബിലിറ്റിയോട് ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ്. ” ഫേസ്ബുക്ക് നിയമങ്ങൾ പാലിക്കുമോ ഇല്ലയോ എന്ന് വെളിപ്പെടുത്തിക്കൊണ്ട് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

എന്താണ് പുതിയ നിയമം?
ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ പരാതികൾ പരിഗണിക്കുകയും ഉള്ളടക്കം നിരീക്ഷിക്കുകയും ആക്ഷേപകരമാണെങ്കിൽ അത് നീക്കം ചെയ്യുകയും ചെയ്യണം. അത്തരം നിയമങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമുകൾക്കും ബാധകമാണ്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ ആസ്ഥാനമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്, അവർ പരാതികൾ ശ്രദ്ധിക്കുകയും 15 ദിവസത്തിനുള്ളിൽ പ്രവർത്തിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കോഡ് ഓഫ് സെൽ റെഗുലേഷൻ ഇല്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. അതിനാൽ, കമ്പനികൾ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുകയും ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണം.
കോഡുകളുടെ ലംഘന പരാതികളിൽ നടപടിയെടുക്കാനുള്ള ഏക അധികാരം സമിതിക്ക് ഉണ്ടെന്നും പുതിയ നിയമങ്ങളിൽ പരാമർശിക്കുന്നു.
