
കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊല നടന്നത്. കണ്ണൂരില്‍ കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സസംഭവം. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് മരിച്ചത്. എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.

കുടുംബത്തോടൊപ്പം കാറില്‍ വരികയായിരുന്നു സലാഹുദ്ദീൻ. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഇയാളുടെ വാഹനത്തെ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്‍റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
