
കണ്ണൂർ: വിമാനത്തിന് ഉള്ളിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫര്‍സീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പൊലീസിൻ്റെ നിർദേശം. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഡി.ഐ.ജി രാഹുൽ ആർ.നായർക്ക് റിപ്പോർട്ട് നൽകി. ഫർസീൻ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം.
നിരവധി കേസുകളിൽ പ്രതിയായതിനാലാണ് നടപടി. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു. അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
ശുപാര്‍ശ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണം. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ.ഇളങ്കോ ഡി.ഐ.ജി രാഹുൽ.ആർ നായർക്ക് കൈമാറി. കാപ്പ ചുമത്താതിരിക്കാൻ കാരണം ബോധ്യപ്പെടുത്താൻ ഡി.ഐ.ജി ഫർസീന് നോട്ടീസ് നൽകി. മറുപടി കിട്ടിയശേഷം പൊലീസ് നേരിട്ട് ഫർസീന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടി.
