
കാസര്‍കോട്: സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാർഥിത്ഥിൾക്ക് മൊബൈൽ ഫോൺ നൽകുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാറാണി അറിയിച്ചു.

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ച് വരുന്നുണ്ട്. എന്നാൽ മൊബൈൽ ഫോണിന് അപേക്ഷിക്കാനുള്ള അപേക്ഷയുടെ മാതൃകയടക്കം ഉൾക്കൊള്ളിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് അവർ വ്യക്തമാക്കി.
