
ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ അപ്പീല്‍ നല്‍കി. ചാനലിൻ്റെ ഭാഗം കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അപ്പീലില്‍ പറയുന്നു. വാര്‍ത്താ ചാനലിന് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി വാര്‍ത്തകള്‍ നല്‍കാനാകില്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദമാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ല. ഇത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് സംയുക്തമായി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ അപ്പീല്‍ പരിഗണിക്കും.
