
സി.പി.എം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള നയരേഖ പാര്‍ട്ടി നയത്തിന് വിരുദ്ധമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയരേഖ പാര്‍ട്ടി നിലപാടിന് എതിരാണെന്ന പ്രചാരണം നടക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു പത്രം ഈ രേഖ പാര്‍ട്ടി നയത്തിന് എതിരാണെന്ന് എഴുതിയിട്ടുണ്ട്.
വക്കും മൂലയുമൊക്കെ കാണിച്ച് ഇതാണ് രേഖ എന്ന് പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘നയരേഖ പാര്‍ട്ടിയുടെ പൊതുവായ സമീപനത്തിന് വിരുദ്ധമാണ് എന്ന പ്രചാരണമാണ് ഇപ്പേള്‍ നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. പാര്‍ട്ടി പരിപാടി മുന്നോട്ടുവച്ചിരിക്കുന്ന കാഴ്ച്ചപ്പാട് എന്താണെന്ന് മനസ്സിലാകാത്തവരാണ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. ജനകീയ ജനാധിപത്യ വിപ്ലവമാണ് പാര്‍ട്ടി പരിപാടി. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നടപ്പിലാക്കേണ്ടവയെ കുറിച്ചാണ് പാര്‍ട്ടി പരിപാടി വിശദീകരിക്കുന്നത്.
അതില്‍ത്തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ആധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും എന്ന്. ഒരു ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പോലും പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കും എന്നാണ് പഞ്ഞിട്ടുള്ളത്. അതേ സമയം സമ്പദ് ഘടനയെ മൊത്തത്തിലുള്ള താത്പര്യത്തിന് എതിരായി വരുന്ന മൂലധനങ്ങളെ സ്വീകരിക്കുകയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ എന്താണെന്നും അത് രൂപപ്പെട്ട പശ്ചാത്തലം എന്താണെന്നും തിരിച്ചറിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കാര്യം വ്യക്തമാകും.-അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് സി.പി.എമ്മിൻ്റെ കേരള വികസന നയരേഖ. വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ സ്വകാര്യപങ്കാളിത്തം കൂട്ടണം. കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സി.പി.എം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.
ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശത്ത് നിന്നുള്‍പ്പടെ ആര്‍ക്കും വന്ന് പഠിക്കാനുതകുന്ന തരത്തില്‍ കേരളത്തെ ആകര്‍ഷക കേന്ദ്രമാക്കണം. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും വികസന നയരേഖ ആവശ്യപ്പെടുന്നു.
