
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബിനീഷിനെതിരെ തന്‍റെ കൈവശം തെളിവുകളുണ്ട്. സംസ്ഥാന സർക്കാർ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയാറാണ്.

ബിനീഷിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് പണമിടപാട് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണം. മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയത്.
അനൂപ് മുഹമ്മദുമായി ബിനീഷ് ദീർഘനേരം സംസാരിച്ചെന്ന് തെളിഞ്ഞു. 2015ൽ മണി എക്സ്ചേഞ്ച് സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
