
ആലപ്പുഴ: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ചുപേർ മരിച്ചു. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ചുപേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. തിങ്കളാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴ, കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. നാലുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
റോഡിലെ വളവ് കാഴ്‌ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയവർ പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയും പറഞ്ഞു. അസിസ്റ്റണ്ട് സ്റ്റേഷന്‍ ഓഫീസര്‍ എസ്.സുരേഷും സംഭവ സ്ഥലത്തുണ്ടായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.
