
മുന്‍ പ്രധാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ വധക്കേസ് പ്രതികളുടെ മോചനാവശ്യത്തെ എതിർത്ത് കോൺഗ്രസ്. പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്ന് കോൺഗ്രസ് തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു.

7 പ്രതികളും കൊലപാതകികൾ തന്നെയെന്ന് കോൺഗ്രസ് പ്രതികരിച്ചു. അതേസമയം മാനുഷികപരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.
പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്. കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി കഴിഞ്ഞ് ഇപ്പോൾ ഐ.പി.സി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.
