
സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫൈനാൻസിനെതിരെയുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടു കോടതി ഉത്തരവായി. സ്‌ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ തയ്യാറാണെന്ന് കർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
