
ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജ്. വിവാദ പരാമര്‍ശം നടത്തിയ വനിത ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കി .
വിധി വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

തുടര്‍ന്നാണ് നടപടി. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ഉയര്‍ന്ന ഹോട്ടലില്‍ രണ്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളെ അഞ്ച് യുവാക്കള്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിൻ്റെ വിചാരണ വേളയിലാണ് ട്രിബ്യൂണല്‍ ജഡ്ജി ബീഗം മൊസമ്മത് കമ്രുന്നഹര്‍ വിവാദ പരാമര്‍ശം നടത്തിയത്.
