മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല; ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഡ്വ. രശ്മിത രാമചന്ദ്രൻ

  • Post category:news
  • Reading time:1 min read
You are currently viewing മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല; ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഡ്വ. രശ്മിത രാമചന്ദ്രൻ

കുനൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിൻ്റെ ചില നിലപാടുകളെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകയും പ്രഭാഷകയുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഇന്ത്യയുടെ ഭരണ ഘടന സങ്കല്‍പങ്ങള്‍ മറികടന്ന് ബിപിന്‍ ലക്ഷ്മണ്‍ സിംഗ് റാവത്ത് പ്രവര്‍ത്തിച്ചു എന്നാണ് അവരുടെ കുറിപ്പിലെ മുഖ്യ ആരോപണം. കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പൗരത്വ പ്രക്ഷോഭ സമര കാലത്ത് ഡല്‍ഹിയിലും കേരളത്തിലും അടക്കം സമരവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അഡ്വ. രശ്മിത.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം വായിക്കാം:

ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയില്‍ ഇതുംകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

  1. രണ്ട് വര്‍ഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്‌ഥൈര്യം മുന്‍ നിര്‍ത്തിയാണ് അത് നല്‍കിയത്. 2017ല്‍ ഒരു കാശ്മീരി പൗരനെ തൻ്റെ ജീപ്പിൻ്റെ മുന്‍വശത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് ഗൊഗോയ് ഒരു വിവാദത്തില്‍ കുടുങ്ങിയിരുന്നു.
  2. വികലാംഗ പെന്‍ഷനുമായി ബന്ധപ്പെട്ട റാവത്തിൻ്റെ നിലപാടും ഒരു തര്‍ക്കം സൃഷ്ടിച്ചിരുന്നു. ‘വികലാംഗര്‍’ എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെന്‍ഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
  3. കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്‍മാര്‍ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
  4. കല്ലെറിയുന്നവര്‍ക്കെതിരെ ശക്തമായി ആയുധങ്ങള്‍ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാന്‍ കഴിയും.
  5. പൗരത്വ പ്രക്ഷോഭക്കാര്‍ക്കെതിരെ അദ്ദേഹം ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല!

0Shares