
ഗുവാഹത്തി : കേരളത്തിലെ മാധ്യമങ്ങൾ ദിലീപിന് പിന്നാലെയായതിനാൽ നമ്മുടെ രാജ്യത്തു നടക്കുന്ന മറ്റു പലകാര്യങ്ങളും മലയാളികൾ അറിയുന്നില്ല എന്നതാണ് സത്യം. കാലവർഷം കനത്തതോടെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഇതുകാരണം പലസ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി. ഇതുവരെ മരിച്ചവരുടെ എണ്ണം 85 കഴിഞ്ഞതായാണ് റിപ്പോർട്ട്. ആസാം, മണിപ്പുര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ലക്ഷകണക്കിന് ആളുകളാണ് ദുരിതത്തിലായത്.

ഇതുവരെ 85 പേര് മരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. ആസാമില്‍ മാത്രം 50 പേര് മരിച്ചതായാണ് കണക്ക്. ചൊവ്വാഴ്ച അരുണാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര് മരിച്ചിരുന്നു. കേന്ദ്ര ദുരന്തനിവാരണ സേനയടക്കം, കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അരുണാചലില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും. രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകുകയും ചെയ്യുകയാണ്. കനത്ത പ്രളയം കാരണം ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിരിക്കുകയാണ്.
