ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ പരിശോധനകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാൻ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നു. വിമാനത്തിൽ കയറുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് ബയോമെട്രിക് സംവിധാനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഹൈദരാബാദ് വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ച് വിജയിച്ച പശ്ചാത്തലത്തിൽ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് വിതരണം ചെയ്തിരിക്കുന്ന നൂറ് കോടിയോളം ആധാര്‍ കാര്‍ഡുകള്‍ സംവിധാനം കൂടുതല്‍ ഫലപ്രമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി വിമാനത്താവളങ്ങളിൽനിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ ആധാർ നമ്പർ കൂടി രേഖപ്പെടുത്തും.

ഇത് ഉപയോഗിച്ച് പുതിയ സംവിധാം നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്. നിലവിൽ ടിക്കറ്റും തിരച്ചറിയൽ രേഖയും കാണിച്ചാണ് വിമാനതാവളത്തിനുള്ളിലേക്ക് കടക്കാവുന്നതാണ് ബയോമെട്രിക് സംവിധാനം വരുന്നതോടെ ഐഡി കാര്‍ഡ് വിമാനത്താവളത്തില്‍ കാണിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
