കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ചിലേക്കു മാറ്റി.

മാര്‍ച്ച് ഒമ്പതിലേക്കാണ് വാദം മാറ്റിയത്. സി.ബി.ഐയുടെ അഭിഭാഷകര്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്.