
പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബി.ജെ.പിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ എന്നും അമിത് ഷാ വെല്ലുവിളിച്ചു.

അതേപോലെ തന്നെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നും രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ ആഞ്ഞടിച്ചു. മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു.
”രാഹുൽ ബാബ ഇതുവരെ നിയമമെന്താണെന്ന് പഠിച്ചിട്ടില്ല. ആദ്യം നിയമത്തിന്റെ പകർപ്പ് രാഹുൽ ബാബ വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണ്. എന്നിട്ട് പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് തയ്യാറാണ്”, എന്ന് അമിത് ഷാ പറഞ്ഞു.
