ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ വച്ച് പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ 42കാരനായ സ്കൂൾ ഹെഡ്മാസ്റ്ററാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ടതോടെയാണ് അമ്മ കുട്ടിയുടെ ശരീരം പരിശോധിച്ചത്.
അപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്. തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോൾ പീഡന വിവരം പറയുകയായിരുന്നു. അതോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിദേയമാക്കി. പീഡന വിവരം ഡോക്ടര്‍മാർ സ്ഥീരീകരിച്ചതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലുണ്ടായ മുറിവ് ഉണങ്ങാൻ നാല് സ്റ്റിച്ചിടേണ്ടിവന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.