കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് കാണ്‍പുരിലെ പുഖ്‌റായനു സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 143 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 3.10നാണ് ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ് പാളം തെറ്റി അപകടത്തില്‍ പെട്ടത്. നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്.

പട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ട്രയ്‌നില്‍റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന നാലു സ്ലീപര്‍ കോച്ചുകളിലായ് നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരിലേറെപേരും യുപി, മധ്യപ്രദേശ് സ്വദേശികളാണ്.