
കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പുറമെ പശ്ചിമ ബംഗാളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും അനുമതി നിഷേധിച്ചു മമത സര്‍ക്കാര്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് യോഗിയുടെ സൗത്ത് കൊല്‍ക്കത്തയിലെ റാലിക്ക് നല്കിയ അനുമതി റദ്ദാക്കിയതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ ജനാധിപത്യം എന്നത് ഒരു തമാശയാണെന്നു സുനില്‍ ദിയോധര്‍ പറയുന്നു. ദവ്പുരില് അവസാന നിമിഷമാണ് അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചത്. ഇപ്പോള്‍ യോഗിയുടെ റാലിക്കും അനുമതി നിഷേധിച്ചുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റുമാരെ പോലെയാണ് ഇവിടെ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം മമത സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. 19തിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് അമിത് ഷായും യോഗിയും ബംഗാളില്‍ എത്താനിരുന്നത്.
