മദ്യത്തിന്റെ വില്‍പന വര്‍ധിക്കണമെങ്കില്‍ ബോട്ടിലിന് സ്ത്രീകളുടെ പേരിടണം; മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം; വിഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മദ്യത്തിന്റെ വില്‍പന വര്‍ധിക്കണമെങ്കില്‍ ബോട്ടിലിന് സ്ത്രീകളുടെ പേരിടണം; മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം; വിഡിയോ കാണാം

മുംബൈ: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജന്‍. വില്‍പ്പന കൂടണമെങ്കില്‍ മദ്യത്തിന് സ്ത്രീകളുടെ പേരിടണമെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അങ്ങനെ പേരിട്ടാല്‍ വില കുതിച്ചുയരുന്നത് അതിവേഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് മദ്യത്തിന്റേയോ മറ്റ് ഉല്‍പ്പന്നത്തിന്റേയോ വില്‍പ്പന കൂട്ടണമെങ്കില്‍ അതിന് ഒരു പെണ്ണിന്റെ പേരിട്ടു നോക്കൂ. ഡിമാന്‍ഡ് കുതിച്ച് ഉയരുന്നത് കാണാം.’ ഒരു ഷുഗര്‍ ഫാക്ടറിയിലെ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവന. ഞാന്‍ മദ്യത്തിന്റെ പേരെന്താണെന്ന് അന്വേഷിച്ചു. മഹാരാജ എന്നാണ് പേര്. പിന്നെ എങ്ങനെ കാര്യങ്ങള്‍ ശരിയാകും. പേര് മഹാറാണിയെന്ന് മാറ്റിയാല്‍ വില്‍പ്പന വര്‍ധിക്കും. പുകയില ഉത്പന്നങ്ങളുടെ കാര്യവും ഇതുപോലെതന്നെ. പരീക്ഷിച്ചുനോക്കൂ. വില്‍പ്പന വര്‍ധിക്കുകതന്നെചെയ്യും’ മന്ത്രി പറഞ്ഞു.

മഹാരാജ എന്ന പേരിലുള്ള മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായിരുന്നു അതെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിയുടെ പ്രസതാവന കേള്‍ക്കുമ്പോള്‍ അദ്ദേഹം നാല് കുപ്പി മഹാരാജ അകത്താക്കിയെന്നാണ് തോന്നുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണം. മന്ത്രിയുടെ പ്രസ്താവനയ്ക്കെത്രെ എന്‍.സി.പിയുടെ വനിതാ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവ രംഗത്തെത്തി. എന്‍.സി.പിയുടെ വനിതാ വിഭാഗം നാസിക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി മാപ്പ് പറയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട നേതാവാണ് മഹാജന്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം.

0Shares