പി. ആര്‍ ഏജന്‍സികള്‍ക്ക് സ്ഥാനമില്ല; സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ സി. പി. എം സ്വന്തം നിലയില്‍ ‘സൈബര്‍ ബ്രിഗേഡ്’ രൂപീകരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പി. ആര്‍ ഏജന്‍സികള്‍ക്ക് സ്ഥാനമില്ല; സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ സി. പി. എം സ്വന്തം നിലയില്‍ ‘സൈബര്‍ ബ്രിഗേഡ്’ രൂപീകരിക്കുന്നു

തിരുവനന്തപുരം: വിഷയാധിഷ്ഠിതമായി സി. പി. എം നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കുക, ഓരോ സംഭവങ്ങളിലേയും പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസരിച്ച്‌ മാത്രം പ്രതികരിക്കുക എന്നീ നടപടികള്‍ വിജയത്തില്‍ എത്തിക്കുന്നതിനായി യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകാന്‍ സി. പി. എം ‘സൈബര്‍ ബ്രിഗേഡ്’ രൂപീകരിക്കുന്നു. സ്വന്തം പേരിലുള്ള അക്കൗണ്ട് വഴി സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ പോരെന്ന നിര്‍ദേശവുമുണ്ട്. രാഷ്ട്രീയം മാത്രം പറയുന്നത് വിചാരിച്ച ഫലം നല്‍കില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഫേസ്ബുക്കോളം പ്രചാരത്തിലില്ലാത്ത ട്വിറ്റര്‍ ഉപയോഗം വര്‍ധിപ്പിക്കണമെന്ന് താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കി.

പാര്‍ട്ടിയോട് ആഭിമുഖ്യവും സാങ്കേതികവിദ്യയില്‍ പ്രാവീണ്യവും സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായി ഇടപെടുന്നവരെയും പ്രത്യേകം കണ്ടെത്തി ചുമതലക്കാരായി ഒാരോ ജില്ലയിലും നിയമിച്ചു. ഈ ടീം താഴെത്തട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ലോക്കല്‍ കമ്മിറ്റി തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ക്ലാസുകള്‍ പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഏരിയ കമ്മിറ്റി തലത്തിലുള്ളവര്‍ക്ക് ക്ലാസുകളുണ്ടാകും.

മുന്‍പ് രണ്ടുതവണ ബ്രിഗേഡിന് നീക്കം നടത്തിയെങ്കിലും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാന-ജില്ല തലങ്ങളില്‍ പ്രത്യേകം ടീമുകള്‍ രൂപവത്കരിച്ച്‌ ആവശ്യമായ തയാറെടുപ്പോടെ മാത്രം നീങ്ങണമെന്ന നിര്‍ദേശം.സാമൂഹിക മാധ്യമങ്ങളുടെ അനന്തസാധ്യത കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിച്ചത് ബി. ജെ. പിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പാര്‍ട്ടിക്കാരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇത്തരം ഇടപെടലുകള്‍ക്ക് തുടര്‍ച്ചയുണ്ടാകാനാണ് സി. പി. എം ശ്രമം.

0Shares