
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ കോവളം എം. എല്‍. എ എം വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താന്‍ നിരപരാധിയാണെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും തര്‍ക്കം പരിഹരിക്കുന്നതിനായി മദ്ധ്യസ്ഥ ചര്‍ച്ച വഹിച്ചിരുന്നുവെന്നും വിന്‍സെന്റ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവളം എം.എല്‍.എ എം.വിന്സന്റിനെതിരെ പൊലീസ് സ്ത്രീ പീഡനത്തിന് ആണ് കേസെടുത്തിരുന്നത്. . ജാമ്യമില്ലാ വകുപ്പുകളാണ് എം.എൽ.എക്ക് മേൽ ചുമത്തിയിട്ടുള്ളത്. എം. എൽ. എയെ ചോദ്യംചെയ്യുന്നതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥ അജീതാബീഗത്തിന് അനുമതിനൽകിയിരുന്നു. ഇതനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തി. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. മജിസ്ട്രേറ്റിനും പൊലീസിനും നൽകിയമൊഴി ഡോക്ടറിന് മുന്നിലും ഇവർ ആവർത്തിച്ചു. നവംബർ, സെപ്റ്റംബർ മാസങ്ങളിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. വസതിയിൽ അതിക്രമിച്ച് കയറി രണ്ടുതവണ ബലാത്സംഗംചെയ്ത എം. എൽ. എ കടയിൽ കയറി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പിന്നീട് ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും പറയുന്നു.
